Tuesday, May 5, 2015

ഏകലവ്യന്‍


അർജ്ജുനന്റെ അഹങ്കാരത്തിന് (പതീകാത്മകമായും
ദ്രോണരുടെ സ്വാർത്ഥതക്ക് ബലിയാടാവുകയും ചെയ്ത
ആത്മവിശ്വാസത്തിന്റെ
ആൾരൂപമായ
ലക്ഷ്യബോധമുള്ള
യഥാർത്ഥ യോദ്ധാവാണ്
''ഏകലവ്യൻ''
കീഴ്ജാതിക്കാരനായ് ജനിക്കുകയും
ചതിക്കപ്പെടുകയും ചെയ്തില്ലായിരുന്നുവെൻകിൽ
മഹാഭാരതത്തിൽ തന്നെ
മഹാസംഭവങ്ങളുണ്ടാക്കിയേനെ,
സ്വന്തം
കൈയ്യിലെ
തള്ളവിരല്‍ അറുത്തെടുത്താ..
ഗുരുദക്ഷിണ കൊടുത്ത
ഏകലവ്യന്റെ
ഓർമ്മകളാണിന്നെന്‍ സിരകളിൽതുടിക്കുന്നത് കാലമിന്നേറെപോയ് മറഞ്ഞിട്ടും
ആ..വീര്യ
സ്മരണയണയാതുറങ്ങുന്നുണ്ടിന്നീ മനസ്സിലെന്‍ ,
അവഗണിക്കപ്പെട്ടവന്റെ
ബാക്കിപ(തം കണക്കെ ചിലപ്പോഴെന്നുള്ളിലുണരാറുണ്ടെന്നും,
ഏകലവ്യാ
ഗുരുസ്ഥാനത്തങ്ങുമാ(തം
മുന്നിലിന്നെലെന്റെ,
നേട്ടങ്ങള്‍ കൊയ്യാന്‍ സ്വാര്‍ത്തനല്ല നഷ്ടപ്പെടാനൊട്ടില്ലതാനും ഉള്ളിലുണര്‍ത്തുന്ന
ഓർമ്മകള്‍ പേറിടുമീജന്മം
തീണ്ടാപ്പാടായ് മാറിനിൽക്കാൻ
മനസ്സില്ല
മരണംവരെ പോരീടും
അടിച്ചമർത്താൻവരുന്നവർക്കതിരെ,
ചതിയുടെ മുഖപടം വലിച്ചുകീറിടുംവരെ
ആത്മവിശ്വാസത്തിന്റെ ആള്‍രൂമായ അങ്ങയുടെ ത്യാഗമനസ്സിന്‍മുന്നിലെന്‍ "(പണാമം"!
അവിടുന്ന് സ്വായത്തമാക്കിയ...
ആയോധന വിദ്യകള(തയും
ലക്ഷ്യബോദമുള്ള ചെറുപ്പക്കരുടെ
ആവനാഴിയിലേക്ക്
വിടുത്തെപോൽ
ആത്മവിശ്വാസമായ്
ഒരുമാ(ത വന്നണഞ്ഞെങ്കിലിന്ന്
പെരുവിരല്‍ പകരംവയ്ക്കുമവർ
ഒരായിരം ഏകലവ്യന്മാർ ഒന്നിച്ചുണർന്നീടുബോൾ
അങ്ങയെപോൽ ത്യജിച്ചീടില്ലൊന്നും
ചതിയുടെ മുഖമൂടിയണിഞ്ഞ് വരുന്നവനാരായിരുന്നാലും അങ്ങയുടെബാക്കിവിരലുകളില്‍ പതിയിരിയ്ക്കുന്നാ..
അടങ്ങാത്തലഹരിയാൽ ഒടുക്കീടും ആ..വർഗ്ഗങ്ങളെ പുതുരീതിയിൽ 

                                      

                                                                                                          Harish Nataraj

നൊമ്പരം

അകലും ഹൃദയത്തിൻ വേദന പോൽ 
അലകടൽ തിരതല്ലി ക്കരയുന്നുവോ (അകലും )
വാരിപ്പുണരാൻ കൈ നീട്ടി നില്ക്കുമീ 
കരയെപ്പിരിഞ്ഞു നീയെങ്ങു പോകാൻ
കരയെപ്പിരിഞ്ഞു നീയെങ്ങു പോകാൻ ................. (അകലും )
കരയും കടലും തിരയും തീരവും
ആലിം ഗനത്തിലമർന്നിടുമ്പോൾ (2 )
നീറിപ്പിടയും വേദനയിൽ നീ
വിങ്ങി വിതുമ്പി കരഞ്ഞിടുമ്പോൾ (അകലും )
പുണരാനടുക്കുന്ന കടലിന്റെ കൈകളിൽ
മുകരുന്ന തീരത്തിൻ ലാളനയിൽ (2 )
ശാന്തമായ് ത്തോന്നും നിന്റെ ഭാവം ...........(2 )
ഉള്ളിലൊ ടുങ്ങാത്ത വേദനയോ ....................(അകലും )

                                             
                                                           Sushama Sivaraman

രസമയമീ പ്രകൃതി

മാനത്തെത്തിയ മഴവില്ക്കൊടി-
യുടെ ചാരുത കാണാനെന്തു രസം!
മുറ്റത്തുണരും മുക്കുറ്റിപ്പൂ 
തൊട്ടുതലോടാനെന്തു സുഖം!
തൊടികളില് വിലസ്സും പനിനീറ്-
പ്പൂവിന്നരുണിമ കാണാനെന്തു രസം!
തങ്കത്തളിരിലയേന്തി വിടറ്‌ന്നൊരു
താമരയല്ലിക്കെന്തു രസം!
പിച്ചകവല്ലികള് പൂത്തുനിറഞ്ഞൊരു
കാവുകള് കാണാനെന്തു സുഖം!
പൂവുകള്തോറും മധുനുകരുന്നൊരു
വണ്ടത്താന്മാറ്‌ക്കെന്തു രസം!
കളകളമൊഴുകും അരുവിയിലുണരും
കുമിളകള് കാണാനെന്തു രസം!
കതിരുകള് നിറയെക്കാറ്റത്താടും
വയലേലകള് കാണാനെന്തു രസം!
മാവിന് കൊമ്പത്താടിപ്പാടും
മഞ്ഞക്കിളിയോ സുന്ദരിയാള്!
ആഞ്ഞിലിമേലേ കലപിലകൂട്ടും
അണ്ണാറ്‌ക്കണ്ണന്നെന്തു രസം!
ഓലത്തുമ്പുത്തൂഞ്ഞാലാടും
ഓലഞ്ഞാലിക്കെന്തു രസം!
പീപ്പീപാടിപ്പാറിനടക്കും
തത്തക്കിളിയോയെന്തു രസം!
കൊക്കരകൂവിപ്പാടി നടക്കും
പൂവങ്കോഴിക്കെന്തു രസം!
അയ്യമടിച്ചുവെടിപ്പാക്കുന്നൊരു
കാകന്മാരോയെന്തു രസം!
കുഹുകുഹു പാടിക്കളിയാക്കു-
ന്നൊരു കുയിലമ്മയക്കും നല്ലരസം!
സന്ധ്യാരാഗം പൂത്തുവിടറ്ന്നൊരു
മേഘം കാണാനെന്തു സുഖം!
മുല്ലപ്പൂമണമേന്തിയണഞ്ഞൊരു
തെന്നല്ത്തലോടലിനെന്തു സുഖം!
എന്തു രസം എന്തു സുഖം!
രസമയമാമീ പ്രകൃതിയോടൊപ്പം
ഒത്തു കളിക്കാനെന്തുരസം!!!!

                                Unnikrishnan Nair

ഞാന്, ദൈവത്തിന് സ്വന്തംനാട്

ഉണ്ടായിരുന്നെനിക്കൊരു നല്ലകാലം
പണ്ടു മാവേലി നാടുഭരിച്ചകാലം.
ഉച്ചനീചത്വങ്ങളൊന്നുമേയില്ലാത്ത,
സമാനസുസുന്ദര സുവറ്ണകാലം.
കൊള്ളയും ചതിയും കൊള്ളിവെയ്പും,
മറ്റു കള്ളത്തരങ്ങളൊന്നുമേയില്ലാതെ
മാലോകരൊന്നായ് വസിച്ചകാലം;
ഇല്ല കരിഞ്ചന്ത പൂഴ്ത്തിവെയ്പും,
അടിപിടിയില്ല വഴക്കുമില്ലാ,
ധറ്ണകളില്ല സമരങ്ങളും,
വേദനയില്ല വിപത്തുമില്ലാ, മറ്റു
വേണ്ടാത്തരങ്ങളങ്ങൊട്ടുമില്ല.
പച്ചപ്പുല്മേടുമരുവികളും
പൊന്കതിര്ചൂടിയ വയലേലയും,
കല്പവൃക്ഷങ്ങളും കായ്കനിയും
തെളിവെള്ളമൊഴുകുന്ന തടിനികളും,
ഇവയെല്ലാം ചേറ്ന്നൊരു കരയായെന്നേ,
മാവേലിനാടെന്നു വിളിച്ചെല്ലാരും
മാവേലിത്തമ്പുരാനസുരനെന്നാകിലും
സ്നേഹിച്ചു പ്രജകളെത്തന്നേക്കാളും.
സത്കീറ്ത്തിമാനായ നല്ലൊരാ-
രാജനെപ്പാതാളലോകം പറഞ്ഞുവിട്ടാ-
രസൂയമുഴുത്തോരക്കൂട്ടരന്ന്.
അന്നു തുടങ്ങിയെന് കാലദോഷം
ഇന്നും തുടരുന്നൊരു ശാപംപോലെ.
ഇന്ന് ഞാന് ദൈവത്തിന് നാടാണെന്ന്
മാലോകരെല്ലാം പുകഴ്ത്തീടുന്നു; പക്ഷേ-
യിവിടെയരങ്ങേറും കാഴ്ചകണ്ട്;
കരയുന്നു മനമെന്റെ കഷ്ടം, കഷ്ടം…!
കള്ളക്കടത്തും കരിഞ്ചന്തയും,
കോഴകള് വാണിഭക്കൂട്ടങ്ങളും,
സമരങ്ങളടിപിടിയത്യാചാരം,
ബന്ദുകള് ധറ്ണകളും; പിന്നെ
വേണ്ടാത്തരങ്ങളൊത്തിരിവേറെ-
യിനിയിതിലേറെയെന്തധപ്പതിക്കാന്…!?
കൊതിക്കുന്നു ഞാനിതൊന്നുമാറി,
വീണ്ടും നന്മ നിറഞ്ഞൊരു
മാവേലിനാടായിത്തീരാന്…..?!
                                   Unnikrishnan Nair

മഹാനഗരം

മർത്യപ്രതീക്ഷകളൊന്നു ചേർന്നാ
മഹാനഗരത്തെപ്പടുത്തുയർത്തി
മനുഷ്യ പ്രയത്നസ്മാരകംപോലാ-
നഗരമീയുലകിലുയർന്നു നിന്നു.
ആയിരമായിരം സ്വപ്നങ്ങളാൽ തീർത്ത
മണിമേടയായതു പരിലസിച്ചു
സമ്പന്നസംതൃപ്തമാസ്മര ലോകമായ്
നാൾക്കുനാളാ സ്വർഗ്ഗം വിളങ്ങിനിന്നു
സ്വർഗ്ഗീയ സൗഭാഗ്യം പരിലസിക്കുന്നൊരാ
ഭൂമിയിൽ പെട്ടെന്നു കാർമേഘ ഛായ വീശി
എങ്ങുനി ന്നോ പറന്നണഞ്ഞൊരു, ഭീകര
യുദ്ധക്കഴുകിൻ ചിറകടി മുഴങ്ങീ ചുറ്റും
ടാങ്കുകൾ തോക്കുകൾ ബോംബുകൾ ചേർന്നു
മൃത്യുവിൻ വിഹാര രംഗമൊന്നൊരുക്കവെ
മർത്ത്യ പ്രതീക്ഷകൾ തഴച്ചുവളർന്നൊരാ
നഗരം നിരാശ തന്നാഴത്തിയിലാണ്ടു പോയി
ഘോര യുദ്ധം തുടരവേ നാൾക്കു നാൾ
ചുറ്റിലും വിനാശം മുടിയഴിച്ചാടുന്നു
ആയുസ്സെത്താതൊടുങ്ങുന്നു ലക്ഷങ്ങൾ
ആയുദ്ധപ്പുരകകളോ വീണ്ടും നിറയുന്നു
ചിതറിക്കിടക്കുന്നു കബന്ധങ്ങൾ ചുറ്റിലും
ചിതറിത്തെറിക്കുന്നു മർത്ത്യപ്രതീക്ഷകൾ
ഭീദിതമായോരു വിജനത മൂടുന്നു
ഭീതിയടങ്ങാതെ മാനവർ കേഴുന്നു
ഭീകര നരക യാതന കാരണം
ദാരുണ രോദനമെങ്ങു മുയരുന്നു
മരണമൊരനുഗ്രഹമാകുന്ന മട്ടിൽ
മരണവെപ്രാളങ്ങൾ നീണ്ടു നിൽക്കുന്നു
പൊരിവയറുമായ് തെരുവിലലയുന്നു
മരിക്കാതെ പിഴച്ച മനുഷ്യരെല്ലാം
ചൂടും തണുപ്പും രോഗങ്ങളും ചേർന്നു
കൊല്ലാതെ കൊല്ലുന്നു പേക്കോലങ്ങളെ
തകർന്നടിഞ്ഞു മണ്ണായിക്കിടക്കുന്നു
തലയെടുപ്പാർന്ന രമ്യഹർമ്യങ്ങൾ
നീറിപ്പുകയുന്നു പട്ടട ചുറ്റിലും
നഗരം മുഴുവനും ചുടുകാടെരിയവേ
ചിത്തമലിയിക്കുമാർത്തനാദങ്ങൾ
ചുറ്റിലും മേൽമേലുയർന്നുപൊങ്ങെ
അസ്ഥിനുറുങ്ങുന്ന വേദനയാലൊരു
ശരശയ്യ തീർക്കുകയാണിന്നു കാലം
പൊട്ടലും ചീറ്റലും മിന്നലുമായതാ
നിൽക്കാതെ പെയ്യുന്നു ദുരിതവർഷം
എന്തു ഭയങ്കര മെന്തു ഭീദിത-
മെന്തു ഭീഭൽസ മീ ദുരന്തം
യുദ്ധക്കളം തീർത്തവിടെക്കൊടിനാട്ടി
നേടുന്നതാർക്കായി രുധിര സിംഹാസനം
മർത്ത്യന്റെയാർത്തനാദങ്ങൾ കേട്ടിട്ടു-
മാർത്തിയടങ്ങാത്തതാർക്കാണു ഭൂമിയിൽ
അശനിപാതങ്ങളൊരുക്കുന്ന ശാസ്ത്രമേ
അശരണരെക്കുറിച്ചോർക്കാത്തതെന്തുനീ
ആശാകിരണങ്ങളെങ്ങുമില്ലാത്തൊരീ
നാശം നീ വിതക്കുന്നതെന്തിനായി
എന്തിനീ മർത്ത്യപുരോഗതിയിത്തരം
രംഗങ്ങൾ വീണ്ടും വരച്ചു ചേർക്കാൻ
ചെന്നിണംകൊണ്ടു മനുഷ്യൻ വരയ്ക്കുന്ന
ചിത്രങ്ങൾ കീറിയെറിയണം നാം
മർത്ത്യപ്രയത്നമതു മാത്രമാം മേൽഗതി
ശുഭാപ്തി വിശ്വാസത്തിലാണു പുരോഗതി
മാനവ സംസ്കൃതി വെറ്റി വരിക്കട്ടെ
മാനവ സ്വപ്നങ്ങൾ പൂത്തു തളിർക്കട്ടെ
                                                            CA Venu K

മഴക്കാലം ചിലതെല്ലാം ഓർമ്മിപ്പിക്കുന്നുണ്ട്....

മാങ്ങാച്ചുന മണക്കും
മദ്ധ്യവേനലവധി കഴിഞ്ഞ
ഈർപ്പം മണക്കും 
ക്ലാസ് മുറിയെ.....
കോമ്പസ് കൊണ്ട്
ബെഞ്ചിൽ കോറിയിട്ട
ഹൃദയ ചിത്രത്തിലെ
എൻെറയും നിൻെറയും
പേരിൻ ആദ്യാക്ഷരങ്ങളെ..
നിന്നിലേക്ക് തെന്നും
കണ്ണും മനസ്സും,
പറന്നു വരുന്നൊരു
ഡെസ്റ്ററോ, ചോക്ക് പൊട്ടൊ
കൊണ്ട് എന്നെ
വർത്തമാനത്തിലേക്ക് വീണ്ടെടുക്കുന്നുണ്ട് ....
മഴക്കാലം ചിലതെല്ലാം
ഓർമിപ്പിക്കുന്നുണ്ട്...
മകനെ അടക്കം
ചെയ്ത നാൾപെയ്ത
രാത്രിമഴയിൽ
അവന് നനയുന്നുണ്ടാവുമോ
എന്ന വേവലാതിയിൽ
തെന്നുന്ന എൻെറ മനസ്സ്
ഒരു മുടിനാരിഴയിൽ
അക്കരെ കടക്കുയാണ്
അപ്പോൾ.....
അവളുടെ ആശ്വസിപ്പിക്കുന്ന
കൈകൾ പോലും എന്നെ
വർത്തമാനത്തിലേക്ക്
വീണ്ടെടുക്കുന്നില്ല;....
മഴക്കാലം ചിലതെല്ലാം
ഓർമ്മിപ്പിക്കുന്നുണ്ട്...

                               Haris Khan

മറന്നു പോകുന്നത്

എനിക്കുതകാത്ത സ്നേഹമേ
ചിരിക്കേണ്ട പല്ലിളിക്കേണ്ട
മലര്‍ന്നുതുപ്പേണ്ട
കണ്ടീല്ലന്നു നടിച്ചു
തട്ടം ഞാത്തേണ്ട
പൊയ്മുഖത്തിന്‍ മേലിനിയും വ്യര്‍ത്ഥം
ആരാലും കടംകൊള്ളുവാനാകില്ല
സ്നേഹം
കലങ്ങളില്‍ വേവില്ല
തേച്ചു നിവര്‍ത്തുവാനാകില്ല
വിത്തൊരുക്കി വളമിട്ട്
കാത്തിരിക്കുവാനാകില്ല
പശമുക്കി വടിപേലെ
വെന്മയുറ്റ വേഷ്ടിയുമാവില്ല
ഭാര്യയാണു നീയെങ്കില്‍
ചാരിത്ര്യ ശുദ്ധിയാവണം
സ്നേഹം
അമ്മയാണു നീയെങ്കില്‍
അമ്മിഞ്ഞ പാല്‍ ചുരത്തേണം
സ്നേഹം
മകളായ് പിറന്നുവീണെങ്കില്‍
അഭിമാന മായ്തുടിക്കേണ,മോരോ
പിതാവിന്‍റെ നെഞ്ചിലും
സ്നേഹം
സോദരീസ്ഥാനം പകര്‍ന്നു
നല്‍കും നിന്‍റെ മാധുര്യ
മൂറുന്ന കിളികൊഞ്ചലായ്
സ്നേഹം
കാമുകിയെങ്കില്‍ പഠിക്കേണം
സാമൂഹ്യ മാനത്യ തെല്ലും
തകര്‍ക്കാത്ത മൂല്ല്യബോധമാം
സ്നേഹം
വേശ്യയണങ്കില്‍ മറയ്ക്കേണം
നഗ്നമേനിനിന്‍ പുത്രന്‍റെ
കാഴ്ച പുറങ്ങള്‍ക്കുമപ്പുറം
സ്നേഹം
സാമൂഹ്യ സേവനമൊക്കെയും
ചെയ്തിടാം മറയ്ക്കാത്ത
കണ്ണടയാല്‍ മിഴികളില്‍
സ്നേഹം
മുത്തശ്ശിയായ് നീ പകര്‍ന്നിടും
വേഷത്തില്‍ പഴമൊഴിയായ്
കഥയായ് പരിലാളനയായ്
മധുര ചുപ്മനങ്ങളായ്
തേനൊഴുകണം സ്നേഹം
അറിമെനിക്ക് ആവില്ല
നിക്കിതൊക്കെയും
കാരണം അസ്വാതന്ത്ര്യത്തിന്‍
മുള്‍മുനയില്‍
പടവാളുയര്‍ത്തി ആടുകയല്ലോ
നിന്നെ നീയാക്കിയ എന്നോട്
എന്‍റെ നട്ടെല്ലിനോട്

                                     Maju Maniyan Nedumudy